അസ്തമിക്കുന്ന സൂര്യൻ
കടലിനോടു യാത്രചോദിക്കാറില്ല
തോരുന്ന മഴ അവൾ തുടുപ്പിച്ച മണ്ണിനോടും
പെയ്യാൻ തുടങ്ങുന്ന കാര്‍മുകിൽ ആകാശത്തോടും
യാത്രചോദിക്കാറില്ല
അറവുശാലയിലേക്ക് നിലവിളിച്ചുകൊണ്ട് നടക്കുന്ന
ആട്ടിന്‍പറ്റവും അവരുടെ യജമാനനോടു
യാത്ര ചോദിക്കുകയില്ല
പക്ഷെ, വേര്‍പാടിന്റെ വാതിലിൽ
അവൾ നിശ്ശബ്ദയായിപ്പോകുന്നു
മനസ്സിന്റെ കോണിൽ
ഒരു ഏകതാരയുടെ തന്തി വലിഞ്ഞു മുറുകുന്നു
ജാലകത്തിന് പുറത്ത് മഞ്ഞിൽ മുങ്ങിയ പുലരിയെ നോക്കി
അവൾ ചോദിച്ചുകൊണ്ടിരിക്കുന്നു
"ഇനിയെത്ര നാള്‍..........?"
കടലിനോടു യാത്രചോദിക്കാറില്ല
തോരുന്ന മഴ അവൾ തുടുപ്പിച്ച മണ്ണിനോടും
പെയ്യാൻ തുടങ്ങുന്ന കാര്‍മുകിൽ ആകാശത്തോടും
യാത്രചോദിക്കാറില്ല
അറവുശാലയിലേക്ക് നിലവിളിച്ചുകൊണ്ട് നടക്കുന്ന
ആട്ടിന്‍പറ്റവും അവരുടെ യജമാനനോടു
യാത്ര ചോദിക്കുകയില്ല
പക്ഷെ, വേര്‍പാടിന്റെ വാതിലിൽ
അവൾ നിശ്ശബ്ദയായിപ്പോകുന്നു
മനസ്സിന്റെ കോണിൽ
ഒരു ഏകതാരയുടെ തന്തി വലിഞ്ഞു മുറുകുന്നു
ജാലകത്തിന് പുറത്ത് മഞ്ഞിൽ മുങ്ങിയ പുലരിയെ നോക്കി
അവൾ ചോദിച്ചുകൊണ്ടിരിക്കുന്നു
"ഇനിയെത്ര നാള്‍..........?"